Friday, 28 December 2018

A heart melt real story!

In the image above is Shila Ghosh, an 83-year-old woman who lives in Pali in West Bengal, a state in the eastern region of India and is the nation’s fourth-most populous.

Her only son had heart ailment and passed away a few months ago. To make ends meet, Shila now works. Every evening, Shila comes from Pali to Kolkata to sell chips.

When asked if she has a problem in travelling, she weakly smiled and said: “No, the bus gets me here and my health is not that bad”.

Circumstances could have easily forced her to beg but her dignity and respect is everything for her, she is determined to work until the end of her life rather than to beg on the streets.

Story courtesy of Sufia Khatoon,
A college student in Kolkata 

When we go on complaining, let us remember her….. she chose to solve her problems on her own for as they say God helps them those who help themselves.

Don’t worry, Shila is being helped. Although she refuses donations and prefers to make her own living, many people found ways to help without making her feel dependent on anyone i.e. purchase more chips from her… some are also helping her to build a kiosk.

Believe in Yourself

There may be days when you get up in the morning and things aren’t the way you had hoped they would be.

That’s when you have to tell yourself that things will get better. There are times when people disappoint you and let you down.

But those are the times when you must remind yourself to trust your own judgments and opinions, to keep your life focused on believing in yourself.

There will be challenges to face and changes to make in your life, and it is up to you to accept them.

Constantly keep yourself headed in the right direction for you. It may not be easy at times, but in those times of struggle you will find a stronger sense of who you are.

So when the days come that are filled with frustration and unexpected responsibilities, remember to believe in yourself and all you want your life to be.

Because the challenges and changes will only help you to find the goals that you know are meant to come true for you.

Keep Believing in Yourself!

A glass of Milk, paid Full.

One day, a poor boy who was selling goods from door to door to pay his way through school, found he had only one thin dime left, and he was hungry. He decided he would ask for a meal at the next house. However, he lost his nerve when a lovely young woman opened the door.

Instead of a meal he asked for a drink of water. She thought he looked hungry so brought him a large glass of milk.

He drank it slowly, and then asked, “How much do I owe you?”

“You don’t owe me anything,” she replied. “Mother has taught us never to accept pay for a kindness.”

He said, “Then I thank you from my heart.”

As Howard Kelly left that house, he not only felt stronger physically, but his faith  in God and man was strong also. He had been ready to give up and quit.

Year’s later that young woman became critically ill. The local doctors were baffled. They finally sent her to the big city, where they called in specialists to study her rare disease.

Dr. Howard Kelly was called in for the consultation. When he heard the name of the town she came from, a strange light filled his eyes. Immediately he rose and went down the hall of the hospital to her room.

Dressed in his doctor’s gown he went in to see her. He recognized her at once. He went back to the consultation room determined to do his best to save her life. From that day he gave special attention to the case.

After a long struggle, the battle was won. Dr. Kelly requested the business office to pass the final bill to him for approval. He looked at it, then wrote something on the edge and the bill was sent to her room.

She feared to open it, for she was sure it would take the rest of her life to pay for it all. Finally she looked, and something caught her attention on the side of the bill. She began to read the following words:

“Paid in full with one glass of milk.

Signed, Dr. Howard Kelly.”

Author Unknown

Saturday, 15 July 2017




മാധ്യമ പ്രവർത്തനം 


"Journalism, is history at a hurry" എന്നാണ് വിലയിരുത്തപ്പെടുന്നത്. TV പ്രധാന മാധ്യമമായതോടെ " Journalism, is Journalism at a hurry" എന്ന മട്ടിൽ ആയിരിക്കുകയാണ് കാര്യങ്ങൾ. തങ്ങൾ എഴുതുന്ന വാർത്തകൾ നാളെ ചരിത്രമായി മാറും എന്ന ഉൾകാഴ്ചയോടെ വേണം ഒരു മാധ്യമ പ്രവർത്തകൻ തന്റെ ജോലി നിർവ്വഹിക്കാൻ . എന്നാൽ ധൃതി പിടിച്ച ജേർണലിസം നടത്തുമ്പോൾ ആ തൊഴിലിന് നഷ്ടപ്പെടുന്നത് അതിന്റെ ആത്മാവിനെയാണ്.

Friday, 14 August 2015

കർക്കിടക വാവ്


മണ്‍മറഞ്ഞവരുടെ ആത്മശാന്തിക്കായി ബലികര്‍മങ്ങള്‍ നടത്തുന്ന പുണ്യദിനം.

പരേതാത്മാക്കള്‍ക്ക് വേണ്ടിയുള്ള യജ്ഞത്തിന്‍റെ ഭാഗമാണ് ശ്രാദ്ധക്രിയ. നമ്മുടെ പൂര്‍വികരായ പിതൃക്കള്‍, പിതൃലോകവാസികളാണ്.

ദക്ഷിണായന പുണ്യകാലത്തിലെ പ്രഥമ അമാവാസി ദിനമായ കര്‍ക്കടകവാവ് ദിവസം പിതൃയാനത്തിന്‍റെ പ്രവേശന കവാടമാണ്. പിതൃകര്‍മങ്ങള്‍ക്ക് വിശിഷ്ടദിനമായി കരുതിപോരുന്നത്. ഈ കാരണം കൊണ്ടാണ് കര്‍ക്കടകമാസത്തിലെ കറുത്ത വാവിന് ഏറെ പ്രസക്തി. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണ് ഇത്.

ഭാരതപ്പുഴയിലാണ് കുരുക്ഷേത്രത്തില്‍ മരിച്ച ഉറ്റവരുടെ ആത്മശാന്തിക്കായി പഞ്ചപാണ്ഡവര്‍ ബലിതര്‍പ്പണം നടത്തിയത് .

വയനാട്ടില്‍ മാനന്തവാടിക്കടുത്ത തിരുനെല്ലി ക്ഷേത്രത്തിനൊടു ചേര്‍ന്ന പാപനാശിനിയില്‍ ശ്രീരാമനും ലക്ഷ്മണനും വനവാസത്തിന്‍റെ തുടക്കത്തില്‍ ദശരഥനു വേണ്ടി പിതൃതര്‍പ്പണം നടത്തി എന്നാണ്‍ വിശ്വാസം. പാപനാശിനി ബലിതര്‍പ്പണത്തിന്‍ പ്രസിദ്ധമാവന്‍ ഒരു കാരണമിതാണ്.

''അനേക ജന്മാര്‍ജിതം കര്‍മം ശുഭം വായദിവാശുഭം
തസ്വ പംക്‌തി ഗ്രഹാസ്സര്‍വേ സൂചയന്തി ഇഹ ജന്മനി'' -

അനവധി ജന്മജന്മാന്തരങ്ങളിലെ കര്‍മഫലങ്ങള്‍ ഈ ജന്മത്തിലെ അനുഭവങ്ങളെ സ്വാധീനിക്കുന്നു എന്നതാണ്‌ ആചാര്യന്മാര്‍ പറയുന്നത്‌. അതിനാല്‍ ഈ ജന്മത്തിലെ ദോഷകരമായ അനുഭവങ്ങള്‍ മാറുന്നതിന്‌ പൂര്‍വ കര്‍മശാന്തത ഉണ്ടാകണം. അതിനാണ്‌ കര്‍ക്കടവാവു തര്‍പണം പോലെയുള്ള സായൂജ്യ ക്രിയകള്‍

Tuesday, 17 February 2015

ശിവാലയ ഓട്ടം

ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരം. "ഗോവിന്ദാ ഗോപാലാ' എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങ്. ശിവക്ഷേത്രങ്ങളില്‍ വൈഷ്ണവ നാമമുച്ചരിച്ച് നടത്തുന്ന കര്‍മ്മം. വൈഷ്ണവ ശൈവ സമന്വയം കൂടിയാണിത്.
കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് ദര്‍ശനം നടത്തുന്നതാണ് ശിവാലയ ഓട്ടം എന്ന പേരില്‍ പ്രസിദ്ധമായത്. ശിവഭക്തനായ വ്യാഘ്രപാദമുനി മുന്‍ജന്മത്തില്‍ ഗൗതമമുനിയായിരുന്നു. അദ്ദേഹം ശിവനെ ദീര്‍ഘകാലം തപസ് ചെയ്ത് രണ്ട് വരങ്ങള്‍ സമ്പാദിച്ചു. ഒന്ന് കൈനഖങ്ങളില്‍ കണ്ണ് വേണം ശിവപൂജയ്ക്ക് പോറലേല്ക്കാത്ത പൂക്കളിറുക്കാന്‍ രണ്ട് കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ വേണം. ഏത് മരത്തിലും കയറി പൂജയ്ക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിക്കാന്‍. അങ്ങിനെയാണ് വ്യാഘ്രപാദമുനിയെന്ന പേര് സിദ്ധിച്ചത്. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ അശ്വമേധയാഗം നടത്തി. ശ്രീകൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം ഭീമസേനന്‍ വ്യാഘ്രപാദമുനിയെ യജ്ഞത്തിന് ക്ഷണിക്കാനായി പോയി. ശ്രീകൃഷ്ണന്‍ ഭീമസേനനെ പന്ത്രണ്ട് രുദ്രാക്ഷങ്ങള്‍ ഏല്‍പ്പിച്ചിരുന്നു. ഭീമന്‍ താമ്രവര്‍ണ്ണീ നദീതിരത്ത് തപസ്സ് ചെയ്യുകയായിരുന്ന വ്യാഘ്രപാദമുനിയുടെ അടുക്കലെത്തി തപസ്സില്‍ നിന്നുണര്‍ത്തുവാനായി "ഗോവിന്ദാ ഗോപാല' എന്ന് വിളിച്ചു, ശൈവഭക്തനായ മുനി, വിഷ്ണുനാമം കേട്ടു കോപിച്ചു. ഭീമന്‍റെ പുറകേ ഓടിച്ചെന്നു. ഭീമന്‍ ഓടുന്നതിനിടയില്‍ കൈവശമുളള രുദ്രാക്ഷത്തിലൊന്ന് ഒരു സ്ഥലത്ത് വച്ചു. രുദ്രാക്ഷം ഒരു ശിവലിംഗമായി മാറി.
ശിവലിംഗം കണ്ട് ക്രോധം ശമിച്ച മുനി കുളിച്ച് ശുദ്ധനായി, വിഗ്രഹത്തെ പൂജിച്ചു. ഇങ്ങിനെ പന്ത്രണ്ട് രുദ്രാക്ഷവും ഉപയോഗിച്ചു. ഓരോ ശിവലിംഗ പ്രതിഷ്ഠയും ഓരോ ക്ഷേത്രമായി തീര്‍ന്നു. എന്നിട്ടും മുനിയുടെ കോപത്തിന് അവസാനമുണ്ടായില്ല. ഭീമന്‍ ശ്രീകൃഷ്ണനെ ധ്യാനിച്ചു. കൃഷ്ണന്‍ മുനിക്ക് ശിവന്‍റെ രൂപത്തിലും ഭീമന് വിഷ്ണുവിന്‍റെ രൂപത്തിലും ദര്‍ശനം കൊടുത്തു. അങ്ങിനെ ശങ്കരനാരായണ പ്രതിഷ്ഠയുണ്ടായി മഹര്‍ഷി തൃപ്തനായി അശ്വമേധ യാഗത്തില്‍ പങ്കെടുത്തു. ഭീമന്‍റെ ഓട്ടത്തെ അനുസ്മരിച്ചാണ് ശിവാലയഓട്ടം നടക്കുന്നത്.
പന്ത്രണ്ട് ശിവാലയങ്ങളിലും തുടര്‍ച്ചയായി ചുരുങ്ങിയ സമയം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു. ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് പ്രതിഷ്ഠ. തിരുമല, മുനിമാര്‍തോട്ടം, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടക്കോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് പന്ത്രണ്ട് ശിവാലയങ്ങള്‍.
ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ "ഗോവിന്ദന്‍മാര്‍' എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല.
ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ചക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു. "ഗോവിന്ദാ ഗോപാല' എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത്.
വെളളമുണ്ടും അതിന് മേല്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു.
ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഓരോ ക്ഷേത്രത്തിലും എത്തുന്പോള്‍ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍ വഴിയില്‍ പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു.

Saturday, 26 July 2014

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍



അങ്ങ് കിഴക്കന്‍ മലനിരകളിലെ കട്ടിമഞ്ഞിന്‍റെ പാട മാഞ്ഞുമാഞ്ഞ്‌ പോകുന്നു. രാപ്പാടികളുടെ സംഗീത സദിര്  അവസാനിച്ചിരിക്കുന്നു. ഇരുട്ട് ഒരു ചാരനിറത്തിന്‍റെ അര്‍ദ്ധതാര്യതയായി രൂപാന്തപ്പെട്ടിരിക്കുന്നു. പുലര്‍കാലത്തിന്‍റെ തണുത്തുറഞ്ഞ നിശബ്ദമായ അന്തരീക്ഷത്തില്‍ കാക്കകളും മറ്റ് പറവകളും ഉണര്‍ന്ന് ഒച്ചവെച്ചു തുടങ്ങി.

പുറത്ത് ചെമ്മണ്‍പാത സജീവമായിത്തുടങ്ങി.   ഇന്ന് ഗ്രാമത്തിന്‍റെ ചന്തദിവസമാണ്. ചക്രത്തിന്‍റെ കരച്ചിലും കുടമണിയൊച്ചയുമായി ഇഴഞ്ഞുനീങ്ങുന്ന കാളവണ്ടികളില്‍ നിറയെ പച്ചക്കറികള്‍ കയറ്റിയിരിക്കുന്നു.  പാതയോരത്തെ ചായക്കടയില്‍ വിളക്കുകളും കുശിനിക്കാരും ടേപ്പ് റിക്കാര്‍ഡും ഉണര്‍ന്നു കഴിഞ്ഞു.

കാറ്റില്ല.  മുല്ലവള്ളിയെ വേളി കഴിച്ച, മുറ്റത്തെ കിളിമരച്ചില്ലകള്‍ ചലനമറ്റ് വിറങ്ങലിച്ചു നില്‍ക്കുന്നു. രാത്രിയില്‍ പെയ്ത് പോയ മഴയുടെ അവശിഷ്ടങ്ങള്‍ പറമ്പിലുണ്ട്. ചെളിവെള്ളക്കുണ്ടുകള്‍, കുതിര്‍ന്ന കപ്പത്തടങ്ങള്‍,മഴവെള്ളം കുത്തിയൊലിച്ചു പോയതിന്‍റെ പാടുകള്‍.  ഇലത്തുമ്പുകളില്‍ ഇറ്റുവീഴാനൊരുബെട്ടു നില്‍ക്കുന്ന നീര്‍ത്തുള്ളികള്‍.

ഭൂമിയുടെ മുഖം മ്ലാനമാണ്.

പൊടുന്നനെ ഒരു നേര്‍ത്ത കാറ്റ് ഓടിവന്ന് കിളിമരച്ചില്ലകളില്‍ ചലനമുണ്ടാക്കി വന്ന മാതിരി തിടുക്കത്തില്‍ തന്നെ ഓടിയകന്നു.  കിളിയിലത്തുമ്പുകളിലും മറ്റും ആരുടെയോ കണ്ണുകളിലെ  നീര്‍ത്തുള്ളികള്‍ പോലെ മുറ്റി നിന്ന ജലകണങ്ങള്‍ അടര്‍ന്നുവീണു.

ഞാന്‍ അശോക്‌ നഗറിലെ ചിത്രശലഭങ്ങളെ ഓര്‍ക്കുന്നു.  അവയെ സ്നേഹിച്ചിരുന്ന ചിന്നുക്കുട്ടിയെ ഓര്‍ക്കുന്നു.  ഒരു കാരണവുമില്ലാതെ ഒരു സാംഗത്യവുമില്ലാതെ.

അശോക്‌ നഗറില്‍ നിന്ന് അനേകമനേകം കാതങ്ങള്‍ അകലെയാണ് ഞാന്‍.  കല്ലടയാറിന്‍റെ തീരത്തെ ഒരു കൊച്ചുഗ്രാമത്തില്‍.   സെക്രട്ടറിയേറ്റിനെ പൊതിഞ്ഞു  നില്‍ക്കുന്ന കോണ്‍ക്രീറ്റ് വനവും അതിന്‍റെ ഭാഗമായ അശോക്‌ നഗറും അവിടുത്തെ ചിത്രശലഭങ്ങളും വളരെ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ പ്രഭാതത്തില്‍ എന്‍റെ ഓര്‍മകളിലേക്ക് തിരക്കിട്ട് ഓടിക്കയറി വരുന്നത് എന്തിനെന്ന് എനിയ്ക്കുതന്നെ അറിയില്ല.

എന്നിട്ടും,  ഞാന്‍ അശോക്‌ നഗറിലെ ചിത്രശലഭങ്ങളെ ഓര്‍ക്കുന്നു.  അവയെ സ്നേഹിച്ചിരുന്ന ചിന്നുക്കുട്ടിയെ ഓര്‍ക്കുന്നു.

അശോക്‌ നഗറിലെ നാല്പത്തിയഞ്ചാം നമ്പര്‍ വീട്.  ചുറ്റിലും മതിലുണ്ട്.  മതിലിന് പുറത്ത് ഇടനിരത്ത്.  ആ ഇടനിരത്തിലെ ഒടുവിലത്തെ വീടാണ് നാല്പത്തിയഞ്ചാം നമ്പര്‍.  നാല്പത്തിയഞ്ചാം നമ്പര്‍ വീടിന് മുന്നില്‍ അവസാനിക്കുന്ന ആ ഇടനിരത്തിന്‍റെ അങ്ങേ ഓരത്ത് ഒരു ചെറിയ കുളമുണ്ട്; അതുനിറയെ ആമ്പല്‍പ്പൂക്കളും.  ആ ആമ്പല്‍ക്കുളത്തിലും നാല്പത്തിയഞ്ചാം നമ്പര്‍ വീടിന്‍റെ മുറ്റത്ത് പൂത്തു നില്‍ക്കുന്ന ചെടികള്‍ക്കിടയിലും ചിത്രശലഭങ്ങള്‍ പറന്നു നടക്കുന്നു.

നിറം മങ്ങിയ മതിലിന് മുകളിലൂടെ ചിത്രശലഭങ്ങള്‍  എവിടേയ്ക്കോ പോവുകയും വരുകയും ചെയ്യുന്നു; ഒറ്റയ്ക്കും കൂട്ടംകൂട്ടമായും.

നാല്പത്തിയഞ്ചാം നമ്പര്‍ വീടിന്‍റെ ഉമ്മറപ്പടിയിലിരുന്നാണ് ഞാന്‍ ആ ചിത്രശലഭങ്ങളെ  ആദ്യമായി കണ്ടത്.  അവയെ പിടിക്കാനായി കൈയുയര്‍ത്തി പിടിച്ച് ചിന്നുക്കുട്ടി നടക്കുന്നു.

മുന്‍പും ഞാന്‍ ചിത്രശലഭങ്ങളെ കണ്ടിട്ടുണ്ട്;  നാട്ടിലും മാറിമാറി താമസിച്ച പല വീട്ട് മുറ്റങ്ങളിലും ഒക്കെയുള്ള ചിത്രശലഭങ്ങളെ.   പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല.  പിന്നെപ്പിന്നെ വളര്‍ന്നപ്പോള്‍ പല നാട്ടുകാരായ ചിത്രശലഭങ്ങളേയും കണ്ടു.  പക്ഷേ, അവയൊന്നും എന്‍റെ അനുജത്തി സ്നേഹിച്ചിരുന്ന, അശോക്‌ നഗറിലെ ചിത്രശലഭാങ്ങലെപ്പോലെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല.

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍ക്ക്‌ ഭാഷ അറിയില്ല. എങ്കിലും ഇതളുകളിലിരുന്ന് പൂക്കളോട് എന്തൊക്കെയോ പറയാറുണ്ട്‌.  പിന്നെ, കുട്ടികളെപ്പോലെ കൈകൊട്ടി ചിരിയ്ക്കും.

അവയ്ക്ക് കൈകളില്ലന്നാരു പറഞ്ഞു?

ചിറകുകള്‍ അവയുടെ കൈകളല്ലേ!

മനുഷ്യന്‍റെ ഭാഷ സാര്‍വത്രികമായത് കൊണ്ടാവാം അവയിങ്ങനെ അടക്കം പറയുന്നത്!  അതുപോലെ, വര്‍ണ്ണങ്ങളുടെ ഭാഷയും സുഗന്ധങ്ങളുടെ ഭാഷയും  അവയ്ക്ക് വശമുണ്ടെന്ന് തോന്നും മട്ടിലായിരുന്നു, ചിത്രശലഭങ്ങളുടെ പെരുമാറ്റം.

അശോക്‌ നഗറിലെ ആ ചിത്രശലഭങ്ങളും ചിന്നുക്കുട്ടിയും ഇന്ന് നക്ഷത്രങ്ങളുടെ ലോകത്ത് എവിടെയോ ഒളിച്ചിരിക്കുന്നു.

അന്ന് അവധി ദിവസമായിരുന്നു എന്ന് തോന്നുന്നു. ഞാന്‍ നെഴ്‌സറിയില്‍ പോയിരുന്നില്ല. വല്ലപ്പോഴും വീണുകിട്ടുന്ന അവധി എനിക്ക് സന്തോഷത്തിന്‍റെതായിരുന്നു.

കിഴക്കുദിച്ച സൂര്യന്‍ അശോക്‌ നഗറിലെ നാല്പത്തിയഞ്ചാം നമ്പര്‍ വീടിന് മുകളിലെത്തി. സൂര്യന്‍റെ ചൂടില്‍ ചെടികളുടെ ഉന്മേഷം നഷ്ടപ്പെട്ടിരുന്നു.  അവയ്ക്കിടയിലൂടെ അപ്പോഴും ചിത്രശലഭങ്ങള്‍ പറക്കുന്നുണ്ടായിരുന്നു. ഉമ്മറപ്പടിയില്‍ നിന്നും ഞാനകത്തേയ്ക്ക് പോയി.

ചിന്നു അമ്മൂനെ ഒരുക്കുന്നു.  ഉറക്കത്തിലും ആ പാവക്കുട്ടി ചിന്നൂനോടൊപ്പം കാണും.  അമ്മ എന്തോ വായിച്ചുകൊണ്ടിരിക്കുന്നു.

ഞാന്‍ ചിന്നൂന്റൊപ്പമിരുന്നു.  കളിക്കൊപ്പുകള്‍ക്കിടയില്‍ നിന്നും ഞാനൊരു ഫോണെടുത്തു.

"ഹലോ.. അമ്മേല്യെ; ഞാനവ്ടുണ്ടോ?"

വായന നിറുത്തി അമ്മ ചിരിച്ചു.

"അമ്മെന്തിനാ ചിരിക്ക്ന്നേ?"

അമ്മ ഒന്നൂടെ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.  ചിന്നു  അമ്മൂനെക്കളഞ്ഞ് ഫോണില്‍ പിടിച്ചു.

"പോന്‍ മോക്ക് വേനം."

"ഇതെന്റ്യാ  നെന്ക്ക് തരൂല്ലാ..."   ഞാന്‍ അലറാന്‍ തുടങ്ങി.

"അമ്മേടെ അനുസരണയുള്ള മോനാണേല്‍ ചിന്നൂന് കൊടുക്ക്."

അമ്മയുടെ അനുസരണയുള്ള മോനാകാന്‍ വേണ്ടിമാത്രം ഞാനത് ചിന്നൂന് കൊടുത്തു.  അവള്‍ എന്നെ നോക്കി ചിരിച്ചു. അപ്പോള്‍, അവളുടെ കൊച്ചു പല്ലുകള്‍ പുറത്തു കാണാമായിരുന്നു.

ഞാന്‍ കട്ടിലിനടിയില്‍ നിന്നും എന്‍റെ വിമാനം തപ്പിയെടുത്തു.  നിമിഷനേരം കൊണ്ട് മുറിയില്‍ എയര്‍ റൂട്ടുകളുണ്ടായി.  ഒരു നാല് വയസ്സുകാരന്‍ പൈലറ്റായി മാറുന്നു.  ഒരു വിമാനത്തിന്‍റെ എല്ലാ ഉടമസ്ഥതയും സകല നിയന്ത്രണവും അവന് സ്വന്തമാകുന്നു.

ഇടയ്ക്ക് ചില മൂളലുകളും ഇരമ്പലുകളും കൊണ്ട്  അന്തരീക്ഷം സജീവമാകുന്നു. എനിയ്ക്ക്മാത്രം സ്വന്തമായുള്ളൊരു ലോകത്തിന്‍റെ സ്വകാര്യതയിലേക്ക്  ഞാന്‍ സ്വയം നഷ്ടപ്പെടുന്നു.

"എന്താ മോനേത്!  ഒച്ചവെയ്ക്കാതെ."

" അമ്മേ... ഞാനേയ് വല്യൊരു വിമാനം വാങ്ങാപ്പൂവ്വാ.  എന്‍റെ വിമാനത്തേല് അമ്മെക്കേറ്റാമേ."

അമ്മ ചിരിച്ചു.  " മോനൂ... നീയിങ്ങനൊന്നുമായാപ്പറ്റില്ല.  വല്യ കുട്ടിയായിത്തുടങ്ങി.  അടുത്തര്‍ഷം നെനക്ക് സ്കൂളിപ്പോണ്ടെ!  ന്നിട്ട്  പഠിച്ച് വല്യാളാവണ്ടെ!  അപ്പൊ, അമ്മയ്ക്കെന്തു തരും?"
എനിക്ക് ലേശം നാണം തോന്നിത്തുടങ്ങി. ഇടതു കൈയുയര്‍ത്തി കണ്ണുകളില്‍ തിരുമ്മി.

"എനിക്ക് വല്യാളൊന്നാവണ്ടാ..."

അമ്മ വീണ്ടും ചിരിച്ചു.  പിന്നെ, എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

വിമാനം മേഘപാളികള്‍ക്കിടയിലൂടെ  ഒരു  പക്ഷികണക്കെപ്പറന്നു.  വിമാനത്തോടൊപ്പം മുട്ടിന്മേലിഴഞ്ഞ എന്‍റെ കാലുകളെ മറികടന്ന് ചിന്നുകുട്ടിയും പോയി.
 ആ നാല് ചുമരുകള്‍ക്കുള്ളില്‍ ഞാനും എന്‍റെ വിമാനവും മാത്രമായി.  എന്‍റെ സ്വകാര്യതയില്‍ ഞാന്‍ ചിറകില്ലാതെ പറന്നുനടന്നു.

പെട്ടന്ന് ആരുടെയൊക്കെയോ തേങ്ങലുകളുള്‍ക്കൊണ്ട ഞാന്‍ അവിടെ നിന്നും പിടഞ്ഞെണീറ്റു.  തേങ്ങലുകളുടെ ഉറവിടം തേടി ഞാന്‍ പുറത്തേക്ക് നടന്നു.   മുന്‍വശത്തെ മുറിയില്‍ കൊളുത്തിവെച്ചിരിക്കുന്ന നിലവിളക്കിനു മുന്നില്‍ ചിന്നുക്കുട്ടി സുഖമായി ഉറങ്ങുന്നു. അവള്‍ക്കരികില്‍ അമ്മ അലമുറയിട്ട് കരയുന്നു. കൂടെ അടുത്ത വീട്ടിലെ ചില ആണ്‍ടിമാരുമുണ്ട്. പിന്നെ, ചില അപരിചിത മുഖങ്ങളും.

എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വാതില്‍ക്കല്‍ നിന്നു.  എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.

ഞാന്‍ അമ്മയുടെ അടുത്തേക്ക്‌ പതിയെ നടന്നു.

എന്നെ കെട്ടിപ്പിടിച്ച് അമ്മ എന്തൊക്കെയോ പറഞ്ഞു; കരഞ്ഞു.

അമ്മയുടെ ദു:ഖം വര്‍ദ്ധിച്ചതു കൊണ്ടാവാം വിമലാണ്‍ടി എന്നെ പിടിച്ചുകൊണ്ടുപോയത്. എപ്പോഴും ചിരിച്ചുകണ്ട വിമലാണ്‍ടിയുടെ മുഖത്തും ദു:ഖത്തിന്‍റെ നേരിയ നിറം മങ്ങല്‍ വ്യാപിച്ചിട്ടുണ്ടായിരുന്നു.

"ആണ്‍ടീ .. ആണ്‍ടീ... അമ്മേന്തിനാ കരേന്നെ?"

"ഒന്നൂല്ല; അനിയത്തിക്ക് പനിയായോണ്ടാ."

"അതിനമ്മ കുത്തീച്ചാ മതീല്ലോ."

വിമലാണ്‍ടീടെ കണ്ണുകള്‍ നിറഞ്ഞു.

അവിടെയിരുന്ന ഏതോ അപരിചിതരുടെ അടുത്ത് എന്നെയിരുത്തി.  അവരുടെ മുഖത്തും  എന്തോ ഒരു മ്ലാനത.

ഞാന്‍ അകത്തേക്ക് നോക്കി.  എന്‍റെ വിമാനം കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അനാഥമായിക്കിടക്കുന്നു. ആള്‍ക്കൂട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ.

അപരിചിതരുടെ ശ്രദ്ധ എന്നില്‍ നിന്നും മാറിയപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്തെത്തി. അമ്മ ചുമരില്‍ ചാരിയിരുന്ന് കരയുന്നു.

എന്നെ ചുറ്റിപ്പിടിച്ച അമ്മയുടെ കൈകളില്‍ ഒതുങ്ങിക്കൊണ്ട് ഞാന്‍ അമ്മയോട് ചോദിച്ചു:

"അമ്മേന്തിനാ കരേന്നേ ?"

എന്‍റെ ചോദ്യം അമ്മയുടെ ജ്വലിക്കുന്ന വിഷാദാഗ്നിയില്‍ ഇറ്റുവീഴുന്ന എണ്ണയായി. അമ്മയുടെ നിലക്കാത്തകരച്ചില്‍ കേട്ട് ഞാന്‍ പരിഭ്രമിച്ചു.

"ഇങ്ങനെ കരേണ്ടാമ്മേ... ഇങ്ങനെ കരേണ്ടാ..."

എന്നെ ചുറ്റിപ്പിടിച്ചിരുന്ന അമ്മയുടെ കരങ്ങള്‍ മുറുകി.  അമ്മ എന്നെ തുരുതുരെ ചുംബിച്ചു; കരഞ്ഞു.

"അമ്മേന്തിനാ കരേന്നേ... കുത്തീച്ചാ ചിന്നൂന്‍റെ പനി പോവ്വോല്ലോ."

എന്‍റെ സാന്ത്വനം ഏശിയില്ല.  അമ്മയുടെ കരച്ചില്‍ ഉച്ചത്തിലായി.

ഞാന്‍ പുറത്തേക്ക് നടന്നു.
പൂത്തു നില്‍ക്കുന്ന ചെടികള്‍ക്കിടയില്‍ ചിത്രശലഭങ്ങള്‍ പറന്നുനടക്കുന്നു.  മഞ്ഞ, നീല, ചുവപ്പ്, വെള്ള പിന്നെ പല നിറങ്ങളിലുമുള്ളവ.

ഞാന്‍ അവയെ നോക്കിനിന്നു.

ചിത്രശലഭങ്ങള്‍ ഇതളുകളിലിരുന്ന് പൂക്കളോട് ചോദിച്ചു:

"ചിന്നുക്കുട്ടിയെവിടെ?"

എവിടെനിന്നോ ഓടിവന്ന നേര്‍ത്തകാറ്റില്‍ ചെടികള്‍ തലയാട്ടി.

"കണ്ടില്ല"

പായല്‍ പിടിച്ച് നിറം മങ്ങിയ മതിലിന് മുകളിലൂടെ ചിത്രശലഭങ്ങള്‍ പറന്നു.  പലനിറങ്ങളിലുമുള്ളവ. ചെറുതും വലിതുമായവ.

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍ ഒരത്ഭുതമായി എന്നില്‍ നിറയുന്നു .  ഇന്നവ കൈകൊട്ടി       ചിരിക്കുന്നില്ല.

ചിരിക്കാന്‍ മറന്നതുപോലെ!
കൈകളില്ലാത്തതുപോലെ!!

ആരൊക്കെയോ വന്നു. അകത്തുനിന്നും തേങ്ങലുകളുടെ ശക്തി വര്‍ദ്ധിച്ചു.  വന്നുകൊണ്ടിരുന്ന ഓരോ മുഖങ്ങളിലും ഞാന്‍ ആകാംക്ഷയോടെ നോക്കി.  എല്ലാവരിലും ഒരേ ഭാവം മാത്രം.

ഗേറ്റിനരികില്‍ അച്ഛനും ബാബു അങ്കിളും കുറച്ചപരിചിതരും നില്‍ക്കുന്നു.

ഞാന്‍ അച്ഛന്‍റെ അടുത്തു ചെന്നു. അന്നാദ്യമായി അച്ഛന്‍റെ കണ്ണുകളും നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു.  എപ്പോഴുംഎന്നോട് കളിക്കുന്ന ബാബു അങ്കിളും എന്നെ കണ്ടതായി നടിച്ചില്ല.

"ആമ്പല് പറിക്കാന്‍ നോക്കിയതാവും"  ബാബു അങ്കിള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

എന്നെ അവഗണിച്ചുകൊണ്ടുള്ള  അവരുടെ നില്‍പ്പില്‍ അന്നാദ്യമായി എനിക്കവരോട് വെറുപ്പ്‌ തോന്നി.  ഞാന്‍ അലസമായി വെളിയിലേക്ക് നോക്കി.

ഇടനിരത്തിന്‍റെ അങ്ങേ ഓരത്തെ ചെറിയ കുളത്തില്‍ എന്‍റെ ഫോണ്‍ ഒഴുകി നടക്കുന്നു.

ബാബു അങ്കിളിന്‍റെ വിരലുകള്‍ എന്‍റെ തലമുടിയിലൂടെ പരതിനടന്നു.  ഞാന്‍ തലയുയര്‍ത്തി നോക്കി.

"വണ്ടിയ്ക്ക് ഞാന്‍ പറഞ്ഞിട്ടുണ്ട്"  ബാബു അങ്കിള്‍ അച്ഛനോട് പറഞ്ഞു. പിന്നെ, എന്നെയും പിടിച്ച് വീട്ടിലേക്ക് നടന്നു.

"ബങ്കിളേ...ബങ്കിളേ... അമ്മേന്തിനാ കരേന്നേ?"

"വെറുതെ"

വിമലാണ്‍ടി പറഞ്ഞു ചിന്നുമോക്ക് പണിയായോണ്ട്ന്ന്, തന്നെ ബങ്കിളേ?

"ങാ.. അതെ."

ബാബു അങ്കിള്‍ വിമലാണ്‍ടിയെ വിളിച്ച് എന്തോ പറഞ്ഞു.  വിമലാണ്‍ടി എന്നെയും കൊണ്ട് അകത്തു പോയി. അമ്മു കട്ടിലില്‍ കിടക്കുന്നു.  ആ പാവക്കുട്ടിയ്ക്ക് കൂട്ടായി ചിന്നുവുണ്ടായിരുന്നില്ല.

വിമലാണ്‍ടി മുട്ടിന്മേലിരുന്ന് എന്‍റെ ഷര്‍ട്ടും നിക്കറുമൊക്കെ ഊരി മറ്റൊന്നിടിയിച്ചു.  ചുവപ്പില്‍ കറുത്ത കള്ളികളുള്ള ഷര്‍ട്ടിന്‍റെ ബട്ടണിടുമ്പോള്‍ ഞാന്‍ വിമലാണ്‍ടിയോട് ചോദിച്ചു:

"എവ്ട്യാ ആണ്‍ടി പോവ്ന്നേ?"

"മോന്‍റെ അപ്പൂപ്പന്‍റെ വീട്ടില്"

"നാട്ടിപ്പൂവ്വാ"  എന്‍റെ സന്തോഷത്തിന് അതിര്കളില്ലായിരുന്നു.

ഓല പമ്പരമുണ്ടാക്കിക്കളിക്കാം... കുമ്പള വള്ളിക്കിടയില്‍ ഒളിച്ചുകളിക്കുന്ന തുമ്പിയെ പിടിക്കാം. അതിന് മിടുക്കന്‍ വടക്കേലെ പ്രകാശാ. കൊടിലിന്‍റെ ആകൃതിയിലാക്കിയ കൈവിരലുകള്‍  അവന്‍ തുമ്പിയുടെ പിന്നിലൂടെ കൊണ്ടുപോകും. അതിന്‍റെ ചുവന്ന വാല്‍ കൈവിരലുകള്‍ക്കുള്ളിലായാല്‍ ഇമവെട്ടും പോലെ വിരലുകള്‍ പൂട്ടും. അപ്പോള്‍, ആ വിരലുകള്‍ക്കിടയിലിരുന്ന് അത് ചിരകിട്ടടിക്കും.

പിന്നെയാ അവന്‍റെ പവറ് മുഴുവന്‍ കാട്ടുക. മിന്നല്‍പ്പിണര്‍ പോലെ ഒന്ന് പുളഞ്ഞ് അട്ടഹസിച്ച് ഓടിമറയും. എങ്കിലും, അവന്‍ പാവാ... അവസാനം എനിക്കും ഒരെണ്ണത്തിനെ തരും.

ഞാന്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ മുന്‍വശത്തേക്ക് വന്നു. അവിടെത്തെ തേങ്ങലുകളില്‍ എന്‍റെ സന്തോഷം അലിഞ്ഞില്ലാതായി.

ഞാന്‍ ചുമരില്‍ ചാരി നിന്നു. എന്‍റെ വലതു കൈ ഞാനിട്ടിരുന്ന കറുത്ത നിക്കറിന്‍റെ പോക്കറ്റില്‍ എന്തോ പരതിക്കൊണ്ടിരുന്നു.

രാജിച്ചേച്ചിയ്ക്ക് പിന്നിലായി വെളുത്ത ചുവരിലൂടെ ഉറുമ്പുകള്‍ വരിവരിയായി പോകുന്നു. അവയുടെ എണ്ണമെടുക്കാനുള്ള ശ്രമം തോല്‍ക്കുന്ന കളിയായിത്തീര്‍ന്നു.

എനിക്കൊന്നിരിക്കണമായിരുന്നു. ഞാന്‍ പുറത്തേക്ക് നോക്കി. അവിടവിടെയായി കുറച്ചുപേര്‍ സംസാരിച്ചു നില്‍ക്കുന്നു.  ഞാന്‍ തല തിരിച്ച് അമ്മയെ നോക്കി. ചിന്നുക്കുട്ടിയെ നോക്കി. പാകമാകാത്ത ഒരു വലിയ, ചുവന്ന ഷര്‍ട്ടുമിട്ട് നില്‍ക്കുന്ന രാജിച്ചേച്ചിയെ നോക്കി.

ഞാന്‍ ചുവരില്‍ ചാരിയിരുന്നു  .

എനിക്കരികിലൂടെ കൂട്ടം തെറ്റിയ ഒരുറുമ്പ് ധൃതിയില്‍ എങ്ങോട്ടോ പോകുന്നു.  നിവര്‍ത്തി വെച്ചിരുന്ന, എന്‍റെ ഇടതുകാല്‍ മടക്കി മുട്ടിനു മുകളില്‍ തലയുറപ്പിച്ച് ഞാന്‍ ഉറുമ്പിനെ നോക്കിയിരുന്നു.  അതിന്‍റെ യാത്രയുടെ ഓടുങ്ങലുകളില്‍ ഞാനുറങ്ങിപ്പോയി.

രാജിച്ചേച്ചിയുടെ സ്പര്‍ശനത്താല്‍ ഞാനുണര്‍ന്നു.

"മോനുറക്കം വരുന്നോ?"

ഞാനൊന്നും പറഞ്ഞില്ല. രാജിച്ചേച്ചിയെ നോക്കി.   ഉറുമ്പിനെ നോക്കി; കണ്ടില്ല. മടക്കിവെച്ചിരുന്ന കാല്‍ നിവര്‍ത്തു.

രാജിച്ചേച്ചിയുടെ വലതു കൈ  എന്‍റെ തോളിലൂടെ ഊര്‍ന്നിറങ്ങി. ചേച്ചിയുടെ മാറില്‍ ചാരിയിരിക്കുമ്പോള്‍, ഗേറ്റിന് പുറത്ത് ഇടനിരത്തില്‍ ഒരു വാന്‍ വന്നു നിന്നു. വാനിന്‍റെ വെളുത്ത പുറത്തെ ചുവന്ന ക്രോസ്സിനുതാഴെ AMBULANCE എന്നെഴുതിയിരിക്കുന്നു.

വാനില്‍ വിമലാണ്‍ടിയുടെ മടിയിലിരുന്ന് ഞാന്‍ പുറത്തേക്ക് നോക്കി.

അശോക്‌ നഗറിലെ  നാല്പത്തിയഞ്ചാം നമ്പര്‍ വീടിന്‍റെ ഗേറ്റിന് പുറത്തെ ഇടനിരത്തില്‍ രാജിച്ചേച്ചിയും മറ്റും കാഴ്ചക്കാരായി നില്‍ക്കുന്നു.  അവര്‍ക്ക് പിറകില്‍ ആമ്പല്‍ക്കുളത്തില്‍ ഒഴുകിനടക്കുന്ന ഫോണ്‍ ഒരു വേദനയായി എന്നില്‍ നിറയുന്നു.  ഞാന്‍ മുഖം തിരിച്ച് ചിന്നുക്കുട്ടിയെ നോക്കി.

വാന്‍ മുന്നോട്ട് നീങ്ങിത്തുടങ്ങി.  അശോക്‌ നഗറിലെ വീടുകളും ഇടനിരത്തിലെ  ഇലക്ട്രിക്  പോസ്റ്റുകളും പിന്നിലേക്ക്‌ നീങ്ങുന്നു.

രാജിച്ചേച്ചിയും മറ്റും കണ്ണില്‍ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു.  ഇടനിരത്ത് കടന്ന് വാന്‍ മെയിന്‍ റോഡിലിറങ്ങി വലത്തോട്ട് തിരിഞ്ഞു.

സൈഡ് ഗ്ലാസിലൂടെ സായന്തന സൂര്യന്‍റെ ചുവന്ന കിരണങ്ങള്‍ മടിച്ചു മടിച്ച് വാനിനകത്തേക്ക് കടന്നുവന്നു.

കവലകള്‍ പലതും പിന്നിട്ടു. പാടങ്ങളും കുന്നുകളും പിന്നിലാക്കി വാന്‍ മുന്നോട്ടുപോയി.  പോസ്റ്റുകള്‍ ധാരാളം പിന്നിലേക്കോടി മറഞ്ഞു. ഒടുവില്‍, നിറഞ്ഞൊഴുകുന്ന കല്ലടയാറും റോഡിനരികില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കളമലപ്പള്ളിയും ചെമ്മണ്‍പാതയ്കരികില്‍ നില്‍ക്കുന്ന, പടിഞ്ഞാറ്റേക്കാരുടെ കൂറ്റന്‍ പ്ലാവും കണ്ടപ്പോള്‍, നാട്ടിലെത്തീന്ന് മനസ്സിലായി.

ചെമ്മണ്‍പാതയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വാന്‍ മുറ്റത്തു നിന്നു,

വീട്ടില്‍ നിന്നൊരു കൂട്ട നിലവിളിയുയര്‍ന്നു. ഞങ്ങളുടെ വരവ് അവിടെ നേരത്തേ അറിഞ്ഞിരിക്കുന്നു.  ബന്ധുക്കളും പരിചയക്കാരെയും കൊണ്ട് അവിടം നിറഞ്ഞിരുന്നു.
ആരൊക്കെയോ ചേര്‍ന്ന് ചിന്നുക്കുട്ടിയെ വാനില്‍ നിന്നെടുത്ത് ഉമ്മറത്ത് കൊളുത്തിവെച്ച നിലവിളക്കിനു മുന്നില്‍ കിടത്തി.

അശോക്‌ നഗറിലെ ആമ്പല്‍ക്കുളവും അതിലൊഴുകി നടന്ന ഫോണും ഒരു കറുത്ത ബിന്ദുവായി എന്നില്‍ നിറയുന്നു.  ഞാന്‍ അമ്മയോട് ചേര്‍ന്നിരുന്നു.

മഞ്ഞും മങ്ങിയ നിലാവും ചന്ദനത്തിരിയുടെ കൂര്‍ത്ത മണവും ചേര്‍ന്ന് ദു:ഖത്തിന്‍റെ സ്പന്ദനങ്ങള്‍ നിറച്ചു.

പൊടുന്നനെ തേങ്ങലുകള്‍ ഉച്ചത്തിലായി.  ആരൊക്കെയോ ചിന്നുക്കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകുന്നു. അവര്‍ക്കൊപ്പം പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ എന്നെ കെട്ടിപ്പിടിച്ച് അമ്മ കരഞ്ഞു.

"നമമ്ടെ ചിന്നുമോള്  പോയ്‌ മോനെ. അമ്മയ്ക്കിനി മോന്‍ മാത്രേള്ളൂ"

ഞാന്‍ മാത്രമേയുള്ളു പോലും! അമ്മയെന്തു വിഡ്ഢിത്തമാ  പറയുന്നത്!! പക്ഷേ, ഞാന്‍ ഒന്നും പറഞ്ഞില്ല. അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.

മഞ്ഞും മങ്ങിയ നിലാവും ചന്ദനത്തിരിയുടെ കൂര്‍ത്ത മണവും ചേര്‍ന്ന അന്തരീക്ഷത്തിലൂടെ, ഒരിക്കലും അവസാനിക്കാത്ത ഒരു സംഗീതം പോലെ, ചിത്രശലഭങ്ങള്‍ പറന്നു പോവുകയായിരുന്നു.














Wednesday, 14 May 2014

കാവ്യനഭസ്സിലെ വെള്ളിനക്ഷത്രം - പ്രോമോ



മഹാകവി എം.പി അപ്പനെ കുറിച്ച് മീഡിയാ കെയര്‍  നിര്‍മ്മിച്ച 'കാവ്യനഭസ്സിലെ വെള്ളിനക്ഷത്രം' എന്ന ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ പ്രോമോ ഫിലിം.

ഇക്കഴിഞ്ഞ ഏപ്രില്‍ 30ന്, തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍, സിംഫണി ഹാളില്‍ നടന്ന പ്രഥമ എം.പി അപ്പന്‍ പുരസ്കാരദാനച്ചങ്ങില്‍ വെച്ച് ബഹു: കേരള ആഭ്യന്തരമന്ത്രി ശ്രീ. രമേശ്‌ ചെന്നിത്തല ഈ പ്രോമോ ഫിലിം റിലീസ് ചെയ്തു.

വിവരണം: പ്രൊഫ. അലിയാര്‍.
ആലാപനം: ലക്ഷ്മി ദാസ്‌.
ഛായാഗ്രഹണം: ബൈജു.
ചിത്ര സന്നിവേശം: വിപിന്‍.
രചന, സംവിധാനം: എ.എല്‍ അജികുമാര്‍.

Sunday, 11 May 2014

വിവാഹ സമ്മാനം

വളരെ മുന്‍പ് കേട്ട ഒരു കഥയാണിത്.  വിവാഹമോചനം  വര്‍ദ്ധിച്ചുവരുന്ന നമ്മുടെ നാട്ടില്‍ ഈ കഥയ്ക്ക്‌ ഇന്നും പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നു.   
മകളുടെ വിവാഹത്തലേന്ന് അമ്മ അവളുടെ കൈയിൽ
ഒരു ബാങ്ക് പാസ്ബുക്ക് നല്കിയിട്ട് പറഞ്ഞു:  ''നിന്‍റെ വിവാഹത്തിന്‍റെ ഓർമക്കായി ഞാൻ ആരംഭിച്ച അക്കൗണ്ടാണ്. ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരു തുക നിക്ഷേപിക്കണം.  പാസ്ബുക്കിന്‍റെ മറുവശത്ത് എന്തിനാണത് നിക്ഷേപിക്കുന്നതെന്ന് എഴുതുകയും വേണം.'' 
മകൾസന്തോഷത്തോടെ സമ്മതിച്ചു. 
അവളത് തുറന്നുനോക്കിയപ്പോൾ തലേദിവസത്തെ തീയതിയിൽ 1000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. മറുഭാഗത്ത് വിവാഹത്തിന്‍റെ ഓർമ്മയ്ക്ക് എന്ന് എഴുതിയിരുന്നു.
മൂന്ന് വർഷങ്ങൾക്കുശേഷം, ഒരു ദിവസം രാവിലെ മകൾ അമ്മയ്ക്ക് ഫോൺചെയ്ത് 
തങ്ങൾ പിരിയാൻ തീരുമാനിച്ച വിവരം അറിയിച്ചു.
''എന്താണ് കാരണം?'' അമ്മ ചോദിച്ചു.
ഇങ്ങനെ ഒരാളുടെ കൂടെ ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്നാണ് ഞാനിപ്പോൾ അത്ഭുതപ്പെടുന്നതെന്നായിരുന്നു അതിന് നല്കിയ മറുപടി.  
അമ്മ എത്ര സമാധിനിപ്പിച്ചിട്ടും  മകൾ തീരുമാനത്തിൽ ഉറച്ചുനിന്നു.  
ഞങ്ങൾ രണ്ടു പേരും പര്സ്പരമാലോചിച്ച് തീരുമാനിച്ചതാണെന്ന വിവരവും അമ്മയെ അറിയിച്ചു.
''നിങ്ങളുടെ തീരുമാനം ഉറച്ചതാണെങ്കിൽ വിവാഹാവസരത്തിൽ ആരംഭിച്ച അക്കൗണ്ടിലെ പണം 
രണ്ടു പേരും കൂടി ചെലവഴിച്ചിട്ട് വന്നാൽമതി.  പരാജയപ്പെട്ട വിവാഹത്തിന്‍റെ ഓർമയ്ക്കായി 
ഇനിയൊന്നും സൂക്ഷിക്കുന്നതിൽ അർത്ഥമില്ല.''  അമ്മ പറഞ്ഞത് കേട്ട് മകൾ ഉടനെ അലമാരിയിൽനിന്നും പാസ്ബുക്ക് എടുത്തു.  മൂന്നു വർഷംകൊണ്ട് വലിയൊരു തുക നിക്ഷേപിച്ചിരുന്നു.  അവൾ മറുവശത്ത് നിക്ഷേപിച്ചതിന്‍റെ കാരണങ്ങൾ വായിച്ചു. വിവാഹശേഷമുള്ള 
ആദ്യ ക്രിസ്മസ് - 2000 രൂപ. വിവാഹശേഷമുള്ള ഭർത്താവിന്‍റെ ആദ്യത്തെ പിറന്നാൾ - 1000 രൂപ.
ഭർത്താവിന് പ്രമോഷൻ ലഭിച്ചു - 2000 രൂപ. വിവാഹ വാർഷികം - 2000 രൂപ. ഭർത്താവിന്‍റെ സ്നേഹനിധികളായ മാതാപിതാക്കളോടൊപ്പം അവധി ആഘോഷിക്കുന്നതിനായുള്ള യാത്ര - 1000 രൂപ. ഗർഭിണിയായതിന്‍റെ സന്തോഷത്തിന് - 1000 രൂപ. മോന്‍റെ ആദ്യത്തെ ജന്മദിനം - 1000 രൂപ. ഞാൻ ആശുപത്രിയിൽ കിടന്ന ഒരു മാസം മുഴുവൻ ഭർത്താവ് അവധിയെടുത്ത് ശുശ്രൂഷിച്ചതിന്‍റെ ഓർമയ്ക്ക് - 2000രൂപ. നഗരത്തിലെത്തിയ സർക്കസ് കാണാൻ പോയി - 500രൂപ.....  അങ്ങനെ ഏതാനും വർഷങ്ങളിലെ സന്തോഷകരമായ അനുഭവങ്ങളുടെ നീണ്ട പട്ടികയായിരുന്നു അതിൽ ഉണ്ടായിരുന്നത്.  വൈകുന്നേരം ഭർത്താവ് ഓഫീസിൽനിന്നും എത്തിയപ്പോൾ പാസ്ബുക്ക് നീട്ടിയിട്ട് അമ്മയുടെ നിർദ്ദേശം അറിയിച്ചു.  അല്പം കഴിഞ്ഞ് എന്തോ സാധനങ്ങൾ എടുക്കാനായി മുറിയിലേക്ക് കയറാൻ തുടങ്ങിയ
അവൾ കണ്ടത്.  ഭർത്താവ് പാസ്ബുക്കിന്‍റെ മറുവശത്ത് എഴുതിയിരുന്ന ഓരോന്നും ശ്രദ്ധാപൂർവ്വം വായിക്കുന്നതാണ്.  അര മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ പാസ്ബുക്കുമായി അവളുടെ അടുത്തെത്തി. നീ എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും നല്കിയ സന്തോഷങ്ങളുടെയും ഓർമയ്ക്കായി എന്ന് ബുക്കിൽ രേഖപ്പെടുത്തിയിട്ട് തുക എഴുതാത്ത ഒരു ചെക്കും അതിൽ വച്ചിരുന്നു. 
അവൾഅമ്പരപ്പോടെ ഭർത്താവിനെ നോക്കി. അയാൾ അവളുടെ കരങ്ങളിൽ പിടിച്ചിട്ടു ചോദിച്ചു: "കഴിഞ്ഞതൊക്കെ രണ്ടു പേർക്കും മറക്കാനുള്ളതല്ലേ ഉള്ളൂ?" 
അതെയെന്ന്അവൾ തലയാട്ടുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അംഗീകരിക്കാനും പൊരുത്തപ്പെടാനും വിഷമമുള്ള അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ
കഴിഞ്ഞകാലത്തെ നന്മകളെപ്പറ്റിയും പങ്കാളിയുടെ സ്നേഹത്തെപ്പറ്റിയുമൊക്കെ ചിന്തിച്ചാല്‍ മതി, 

ആ സമയത്ത് വൈകാരികമായി തീരുമാനങ്ങളെടുത്താൽ അതു നമ്മെ വഴിതെറ്റിക്കും

'ദൈവ' പുത്രന്‍

തലച്ചോറില്‍ അർബുദം ബാധിച്ച കുട്ടിയായിരുന്നു ചെൻ ക്സിയോറ്റ്യൻ.       ചെന്നിന്‍റെ അമ്മ  സു ഒ ലുവാകട്ടെ വൃക്ക രോഗ ബാധിതയും. ഇരുവരും ആശുപത്രിയും ചികിത്സയും മരുന്നും മാത്രമായി കഴിയുകയായിരുന്നു. ചെന്നിന്‍റെ അവസ്ഥ വളരെ മോശമായി തുടങ്ങി. അവൻ മരിച്ചാൽ അവന്‍റെ അമ്മയ്ക്ക് പുതിയൊരു ജീവിതം കിട്ടുമെന്ന് അറിയാമായിരുന്ന അവൻ തന്നെയാണ് അവനെ മരിക്കാൻ അനുവദിക്കണമെന്ന് അവന്‍റെ അമ്മയോട് അപേക്ഷിച്ചത്. ചെന്നിന്‍റെ അമ്മ വൃക്കരോഗബാധിത ആയത്തിനു കുറച്ചു മാസങ്ങൾക്ക് മുൻപാണ്‌ ചെന്നിന്‍റെ അർബുദം കണ്ടെത്തിയത്. വർഷങ്ങളോളം ഇരുവരും രോഗത്തിന് ചികിത്സ  ചെയ്തു വരികയായിരുന്നു. രോഗം മൂർച്ഛിക്കാൻ തുടങ്ങിയതോടെ ചെന്നിന്‍റെ കാഴ്ച്ച നഷ്ടപ്പെടുകയും ശരീരം തളർന്നു പോവുകയും ചെയ്തതോടെ,  ഡോക്ടർമാർ ചെൻ അധിക കാലം ജീവിച്ചിരിക്കില്ല എന്നും താല്പര്യമുണ്ടെങ്കിൽ ചെന്നിന്‍റെ വൃക്ക സുഒ യുടെ ശരീരത്തിൽ യോജിക്കുമെന്നും ഡോക്ടർമാർ അറിയിച്ചത്. എന്നാൽ, സുഒ അത് കേട്ടപാടെ നിരസിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം അറിഞ്ഞ ചെൻ ആണ് അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അമ്മയെ തന്‍റെ വൃക്ക സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തത്. ചെന്നിന് അവന്‍റെ അമ്മയ്ക്ക് ഒരു പുതിയ ജീവിതം നൽകി രക്ഷിക്കുക എന്ന ഉറച്ച തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനം തന്‍റെ മകന്‍റെ ഒരു ചെറിയ ഭാഗമെങ്കിലും തന്നിലൂടെ ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിൽ സുഒ അതിനു സമ്മതിക്കുകയായിരുന്നു. ഏപ്രിൽ 2 നു മരിച്ച ചെന്നിന്‍റെ വൃക്ക അവന്‍റെ അമ്മയ്ക്ക് ഘടിപ്പിക്കുകയും ചെയ്തു. സുഒ ഇപ്പോൾ ആരോഗ്യവതിയായിരിക്കുകയാണ്.
ഇങ്ങനെ ഒരു മകന്‍ ജീവിച്ചിരുന്ന നൂറ്റാണ്ടിന്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..

Friday, 9 May 2014

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ...

കുറച്ചുകാലം മുന്‍പുവരെ ഈ കാഴ്ച കേരളത്തില്‍ സര്‍വ്വസാധാരണമായിരുന്നു. പക്ഷേ, ഒരു ഡോക്യുമെന്‍ററി ചിത്രത്തിനായി ഈ ദൃശ്യം ചിത്രീകരിക്കുന്നതിനു വേണ്ടി കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഞങ്ങള്‍ക്ക് അന്വേഷിച്ചു നടക്കേണ്ടി വന്നു. ആളുകള്‍ പശുവളര്‍ത്തല്‍ നിറുത്തിയിട്ടല്ല; പുഴകള്‍ അന്യംനിന്നുപോയിട്ടുമല്ല.  ഒരുപാടുപേര്‍ കന്നുകാലികളെ വളര്‍ത്തുന്നുണ്ട് എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പലരും കന്നുകാലി ഫാം നടത്തി ഉപജീവനം കഴിക്കുന്നവരുമാണ്.  അവര്‍ക്കൊന്നും മുഴുവന്‍ കന്നുകാലികളെയും പുഴയില്‍ കൊണ്ടുവന്നു കുളിപ്പിക്കുക എന്നത് എളുപ്പമല്ല. കാലികളുടെ എണ്ണം കൂടുതലാണ് എന്നതുകൊണ്ടുതന്നെ.  എന്നാല്‍, ഒന്നോരണ്ടോ പശുക്കളെ വളര്‍ത്തുന്നവരുടെ കാര്യം അങ്ങനെയല്ല.  അവര്‍ക്ക് കന്നുകാലികളെ പുഴയില്‍ കൊണ്ടുപോകാന്‍ കഴിയും.  പക്ഷേ, ഇപ്പോള്‍ അവരും പുഴയിലേക്ക് പോകുന്നില്ല. വീടിലെ പൈപ്പില്‍ നിന്നു ഹോസ് ഉപയോഗിച്ചു കാലികളെ കുളിപ്പിക്കുകയാണ് ചെയ്യുന്നത് . കുറച്ചിലായി കണ്ടിട്ടൊന്നുമല്ല ആരും പുഴയിലേക്കു കാലികളെകൊണ്ട് പോകാതിരിക്കുന്നത്.  മണല്‍ എടുത്ത് പല പുഴകളിലും വലിയ കയങ്ങളുണ്ടായി.  പുഴ ഒരു വലിയ അപകടമെഖലയായിത്തീര്‍ന്നു.  എന്നാല്‍, ഡോക്യുമെന്‍ററി ചിത്രത്തില്‍ ഇങ്ങനെ ഒരു ദൃശ്യം വേണമെന്നത് എന്‍റെ ഒരു വാശിയായിരുന്നു.  ഒടുവില്‍, തിരുവനന്തപുരം ജില്ലയില്‍പ്പെട്ട പാലോട് എന്ന ഗ്രാമത്തിലൂടെ സഞ്ചരികുമ്പോള്‍ കൈയില്‍ പാല്‍പ്പാത്രവും പിണ്ണാക്കുമായി പോകുന്ന ഈ ചേട്ടനെ കണ്ടത്. വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി, ഒറ്റ ശ്വാസത്തില്‍ ഞാന്‍ കാര്യം പറഞ്ഞു. എന്‍റെ ശബ്ദത്തിലെ നിരാശ തിരിച്ചറിഞ്ഞിട്ടാണോ എന്തോ, അദ്ദേഹം ഒരു തടസ്സവും പറയാതെ സമ്മതിച്ചു.  ഞങ്ങളെ അദ്ദേഹം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. സമീപത്തെ ആറ്റില്‍ പശുവിനെയും കിടാവിനെയും കൊണ്ടുവന്നു, ഞങ്ങളുടെ ക്യാമറയ്ക്ക് മുന്നില്‍ അവയെ കുളിപ്പിച്ചു.  ആ പശുവും കിടാവും ചേട്ടനുമൊക്കെ ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...