Sunday 11 May 2014

വിവാഹ സമ്മാനം

വളരെ മുന്‍പ് കേട്ട ഒരു കഥയാണിത്.  വിവാഹമോചനം  വര്‍ദ്ധിച്ചുവരുന്ന നമ്മുടെ നാട്ടില്‍ ഈ കഥയ്ക്ക്‌ ഇന്നും പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നു.   
മകളുടെ വിവാഹത്തലേന്ന് അമ്മ അവളുടെ കൈയിൽ
ഒരു ബാങ്ക് പാസ്ബുക്ക് നല്കിയിട്ട് പറഞ്ഞു:  ''നിന്‍റെ വിവാഹത്തിന്‍റെ ഓർമക്കായി ഞാൻ ആരംഭിച്ച അക്കൗണ്ടാണ്. ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരു തുക നിക്ഷേപിക്കണം.  പാസ്ബുക്കിന്‍റെ മറുവശത്ത് എന്തിനാണത് നിക്ഷേപിക്കുന്നതെന്ന് എഴുതുകയും വേണം.'' 
മകൾസന്തോഷത്തോടെ സമ്മതിച്ചു. 
അവളത് തുറന്നുനോക്കിയപ്പോൾ തലേദിവസത്തെ തീയതിയിൽ 1000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. മറുഭാഗത്ത് വിവാഹത്തിന്‍റെ ഓർമ്മയ്ക്ക് എന്ന് എഴുതിയിരുന്നു.
മൂന്ന് വർഷങ്ങൾക്കുശേഷം, ഒരു ദിവസം രാവിലെ മകൾ അമ്മയ്ക്ക് ഫോൺചെയ്ത് 
തങ്ങൾ പിരിയാൻ തീരുമാനിച്ച വിവരം അറിയിച്ചു.
''എന്താണ് കാരണം?'' അമ്മ ചോദിച്ചു.
ഇങ്ങനെ ഒരാളുടെ കൂടെ ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്നാണ് ഞാനിപ്പോൾ അത്ഭുതപ്പെടുന്നതെന്നായിരുന്നു അതിന് നല്കിയ മറുപടി.  
അമ്മ എത്ര സമാധിനിപ്പിച്ചിട്ടും  മകൾ തീരുമാനത്തിൽ ഉറച്ചുനിന്നു.  
ഞങ്ങൾ രണ്ടു പേരും പര്സ്പരമാലോചിച്ച് തീരുമാനിച്ചതാണെന്ന വിവരവും അമ്മയെ അറിയിച്ചു.
''നിങ്ങളുടെ തീരുമാനം ഉറച്ചതാണെങ്കിൽ വിവാഹാവസരത്തിൽ ആരംഭിച്ച അക്കൗണ്ടിലെ പണം 
രണ്ടു പേരും കൂടി ചെലവഴിച്ചിട്ട് വന്നാൽമതി.  പരാജയപ്പെട്ട വിവാഹത്തിന്‍റെ ഓർമയ്ക്കായി 
ഇനിയൊന്നും സൂക്ഷിക്കുന്നതിൽ അർത്ഥമില്ല.''  അമ്മ പറഞ്ഞത് കേട്ട് മകൾ ഉടനെ അലമാരിയിൽനിന്നും പാസ്ബുക്ക് എടുത്തു.  മൂന്നു വർഷംകൊണ്ട് വലിയൊരു തുക നിക്ഷേപിച്ചിരുന്നു.  അവൾ മറുവശത്ത് നിക്ഷേപിച്ചതിന്‍റെ കാരണങ്ങൾ വായിച്ചു. വിവാഹശേഷമുള്ള 
ആദ്യ ക്രിസ്മസ് - 2000 രൂപ. വിവാഹശേഷമുള്ള ഭർത്താവിന്‍റെ ആദ്യത്തെ പിറന്നാൾ - 1000 രൂപ.
ഭർത്താവിന് പ്രമോഷൻ ലഭിച്ചു - 2000 രൂപ. വിവാഹ വാർഷികം - 2000 രൂപ. ഭർത്താവിന്‍റെ സ്നേഹനിധികളായ മാതാപിതാക്കളോടൊപ്പം അവധി ആഘോഷിക്കുന്നതിനായുള്ള യാത്ര - 1000 രൂപ. ഗർഭിണിയായതിന്‍റെ സന്തോഷത്തിന് - 1000 രൂപ. മോന്‍റെ ആദ്യത്തെ ജന്മദിനം - 1000 രൂപ. ഞാൻ ആശുപത്രിയിൽ കിടന്ന ഒരു മാസം മുഴുവൻ ഭർത്താവ് അവധിയെടുത്ത് ശുശ്രൂഷിച്ചതിന്‍റെ ഓർമയ്ക്ക് - 2000രൂപ. നഗരത്തിലെത്തിയ സർക്കസ് കാണാൻ പോയി - 500രൂപ.....  അങ്ങനെ ഏതാനും വർഷങ്ങളിലെ സന്തോഷകരമായ അനുഭവങ്ങളുടെ നീണ്ട പട്ടികയായിരുന്നു അതിൽ ഉണ്ടായിരുന്നത്.  വൈകുന്നേരം ഭർത്താവ് ഓഫീസിൽനിന്നും എത്തിയപ്പോൾ പാസ്ബുക്ക് നീട്ടിയിട്ട് അമ്മയുടെ നിർദ്ദേശം അറിയിച്ചു.  അല്പം കഴിഞ്ഞ് എന്തോ സാധനങ്ങൾ എടുക്കാനായി മുറിയിലേക്ക് കയറാൻ തുടങ്ങിയ
അവൾ കണ്ടത്.  ഭർത്താവ് പാസ്ബുക്കിന്‍റെ മറുവശത്ത് എഴുതിയിരുന്ന ഓരോന്നും ശ്രദ്ധാപൂർവ്വം വായിക്കുന്നതാണ്.  അര മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ പാസ്ബുക്കുമായി അവളുടെ അടുത്തെത്തി. നീ എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും നല്കിയ സന്തോഷങ്ങളുടെയും ഓർമയ്ക്കായി എന്ന് ബുക്കിൽ രേഖപ്പെടുത്തിയിട്ട് തുക എഴുതാത്ത ഒരു ചെക്കും അതിൽ വച്ചിരുന്നു. 
അവൾഅമ്പരപ്പോടെ ഭർത്താവിനെ നോക്കി. അയാൾ അവളുടെ കരങ്ങളിൽ പിടിച്ചിട്ടു ചോദിച്ചു: "കഴിഞ്ഞതൊക്കെ രണ്ടു പേർക്കും മറക്കാനുള്ളതല്ലേ ഉള്ളൂ?" 
അതെയെന്ന്അവൾ തലയാട്ടുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അംഗീകരിക്കാനും പൊരുത്തപ്പെടാനും വിഷമമുള്ള അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ
കഴിഞ്ഞകാലത്തെ നന്മകളെപ്പറ്റിയും പങ്കാളിയുടെ സ്നേഹത്തെപ്പറ്റിയുമൊക്കെ ചിന്തിച്ചാല്‍ മതി, 

ആ സമയത്ത് വൈകാരികമായി തീരുമാനങ്ങളെടുത്താൽ അതു നമ്മെ വഴിതെറ്റിക്കും

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...