തലച്ചോറില്‍ അർബുദം ബാധിച്ച കുട്ടിയായിരുന്നു ചെൻ ക്സിയോറ്റ്യൻ. ചെന്നിന്‍റെ അമ്മ സു ഒ ലുവാകട്ടെ വൃക്ക രോഗ ബാധിതയും. ഇരുവരും ആശുപത്രിയും ചികിത്സയും മരുന്നും മാത്രമായി കഴിയുകയായിരുന്നു. ചെന്നിന്‍റെ അവസ്ഥ വളരെ മോശമായി തുടങ്ങി. അവൻ മരിച്ചാൽ അവന്‍റെ അമ്മയ്ക്ക് പുതിയൊരു ജീവിതം കിട്ടുമെന്ന് അറിയാമായിരുന്ന അവൻ തന്നെയാണ് അവനെ മരിക്കാൻ അനുവദിക്കണമെന്ന് അവന്‍റെ അമ്മയോട് അപേക്ഷിച്ചത്. ചെന്നിന്‍റെ അമ്മ വൃക്കരോഗബാധിത ആയത്തിനു കുറച്ചു മാസങ്ങൾക്ക് മുൻപാണ് ചെന്നിന്‍റെ അർബുദം കണ്ടെത്തിയത്. വർഷങ്ങളോളം ഇരുവരും രോഗത്തിന് ചികിത്സ ചെയ്തു വരികയായിരുന്നു. രോഗം മൂർച്ഛിക്കാൻ തുടങ്ങിയതോടെ ചെന്നിന്‍റെ കാഴ്ച്ച നഷ്ടപ്പെടുകയും ശരീരം തളർന്നു പോവുകയും ചെയ്തതോടെ, ഡോക്ടർമാർ ചെൻ അധിക കാലം ജീവിച്ചിരിക്കില്ല എന്നും താല്പര്യമുണ്ടെങ്കിൽ ചെന്നിന്‍റെ വൃക്ക സുഒ യുടെ ശരീരത്തിൽ യോജിക്കുമെന്നും ഡോക്ടർമാർ അറിയിച്ചത്. എന്നാൽ, സുഒ അത് കേട്ടപാടെ നിരസിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം അറിഞ്ഞ ചെൻ ആണ് അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അമ്മയെ തന്‍റെ വൃക്ക സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തത്. ചെന്നിന് അവന്‍റെ അമ്മയ്ക്ക് ഒരു പുതിയ ജീവിതം നൽകി രക്ഷിക്കുക എന്ന ഉറച്ച തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനം തന്‍റെ മകന്‍റെ ഒരു ചെറിയ ഭാഗമെങ്കിലും തന്നിലൂടെ ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിൽ സുഒ അതിനു സമ്മതിക്കുകയായിരുന്നു. ഏപ്രിൽ 2 നു മരിച്ച ചെന്നിന്‍റെ വൃക്ക അവന്‍റെ അമ്മയ്ക്ക് ഘടിപ്പിക്കുകയും ചെയ്തു. സുഒ ഇപ്പോൾ ആരോഗ്യവതിയായിരിക്കുകയാണ്.
ഇങ്ങനെ ഒരു മകന്‍ ജീവിച്ചിരുന്ന നൂറ്റാണ്ടിന്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..
ഇങ്ങനെ ഒരു മകന്‍ ജീവിച്ചിരുന്ന നൂറ്റാണ്ടിന്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..
This comment has been removed by the author.
ReplyDelete