Thursday 24 January 2019

മര്യാദയും വിനയവും


                                                     
                                                        മര്യാദയും വിനയവും



മര്യാദയും മഹാമനസ്കതയും പ്രൊഫഷണലിസത്തിന്റെ അടയാളങ്ങളായാണ് കണക്കാക്കിപ്പോരുന്നത്.  പ്രത്യേകിച്ചും ഒരാൾ ഉയർന്ന ഒരു സ്ഥാനത്തിരിക്കുമ്പോൾ മറ്റുള്ളവരോട് മര്യാദയോടും മഹാമനസ്കതയോടും പെരുമാറേണ്ടിയിരിക്കുന്നു.

പണ്ഡിറ്റ്‌ റാവു കുൽക്കർണിയുടെ പേരിലുള്ള ഒരു അവാർഡിനായി എൻ. ആർ നാരായണ മൂർത്തി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതാണ്ട് ഇരുപതുവർഷം മുമ്പാണ്.  അവാർഡ്ദാനദിനത്തിൽ പരിപാടിയുടെ മുമ്പായി പ്രശസ്തയായ ഒരു വനിതാ കോളമിസ്റ്റിനെ അദ്ദേഹം അവിടെ കണ്ടു. തന്നെ സ്വയം പരിചയപ്പെടുത്താനായി അദ്ദേഹം അവർക്കരികിലെത്തി. അവർ അദ്ദേഹത്തെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളൂ. എന്നാൽ ചടങ്ങിന് തൊട്ടടുത്ത ദിവസം അവർ അദ്ദേഹത്തെ ഫോൺ ചെയ്യുകയും നാരായണ മൂർത്തിയെ തലേദിവസം തിരിച്ചറിഞ്ഞിരുന്നില്ലെന്ന് പറയുകയും ചെയ്തു. ഇതൊക്കെ ഇത്രവലിയ വിഷയമാണോ എന്ന് അദ്ദേഹം മറുപടിയായി  ചോദിക്കുകയും  ചെയ്തു.

വർഷങ്ങൾക്കുശേഷം നാരായണമൂർത്തിയുടെ സുഹൃത്തിന് ഒരു പ്രധാന പുരസ്‌കാരം ലഭിക്കുന്ന ചടങ്ങിൽവെച്ച് ആ കോളമിസ്റ്റിനെ വീണ്ടും കണ്ടുമുട്ടി. അപ്പോഴേക്കും നാരായണ മൂർത്തി ലോകം മുഴുവൻ പ്രശസ്തനായ ഒരാളായി വളർന്നിരുന്നു. വർഷങ്ങൾക്കു മുമ്പ് ഒരു അവാർഡ്ദാന ചടങ്ങിൽവെച്ച് തമ്മിൽ കണ്ടിരുന്നെന്നും തന്നെ ഓർമ്മയുണ്ടോ എന്നും അവർ നാരായണ മൂർത്തിയോട് ചോദിച്ചു. വളരെ വിനയത്തോടെ ഉണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ, അന്ന് രണ്ടുപേരിലും വെച്ച് അവർ പ്രശസ്തയായിരുന്ന സമയത്ത് എത്ര പരുഷമായാണ് പെരുമാറിയതെന്ന കാര്യം അദ്ദേഹം മറന്നിരുന്നില്ല. ഇതേക്കുറിച്ച് നാരായണ മൂർത്തി പറയുന്നത് ഇങ്ങനെയാണ് :  'നിങ്ങൾ അമിതാഭ് ബച്ചനായിരിക്കുമ്പോൾ മര്യാദയും അലിവും കാണിക്കുകയാണെങ്കിൽ അതാണ്‌ കാര്യം. അല്ലാതെ ചെറിയൊരു അഭിനേതാവായിരിക്കുമ്പോൾ വിനയം കാണിക്കുന്നതിലല്ല.'

നിങ്ങളുടെ ജീവിതത്തിൽ ഉന്നതികളിലിരിക്കുമ്പോൾ മറ്റുള്ളവരോട് മഹാമനസ്കത, ദയ, മര്യാദ എന്നിവയോട് പെരുമാറുമ്പോൾ മാത്രമേ ആ വാക്കുകൾക്ക് മൂല്യമുണ്ടാവൂ.

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...